Monday, April 18, 2016

നനവ്

ഇന്നു നീ തന്ന ദുഃഖo ഭുജിച്ചു
ഞാനെൻ്റെ വിശപ്പടക്കി.
ഇന്നലെ നിൻ്റെയോർമ്മകളുo,
മിനിഞ്ഞാന്നെൻ്റെ ്രപതീക്ഷകളുo,
അതിനുo തലേന്ന് നിന്നോടുള്ള
്രപണയവുമായിരുന്നു....
ഒാർക്കണo നീ.....
എൻ്റെ ്രപണയo വിറ്റു ഞാൻ
നേടിയത് ദുഃഖമായിരുന്നു,
എൻ്റെ ജീവിതo നൽകി ഞാൻ
നേടിയത് വിരഹമായിരുന്നു
എൻ്റെ സ്നേഹo തൂവി ഞാൻ
നേടിയത് നിരാശയായിരുന്നു
ഇതിലുo ഭേദo
എൻ്റെ മരണമായിരുന്നു
അപ്പോഴുo നീയെന്നിലെരിയുന്ന
സ്വപ്നമാണെൻ്റെ ഹൃദയമേ!!!

ചിതലുകൾ

ഛായo തേയ്ക്കാത്ത പൂക്കൾ
വീണുകിടക്കുന്നു.....
വാടിക്കരിഞ്ഞ കുറെ മോഹങ്ങളുo,
ഇഷ്ടങ്ങളുo,
സ്വപ്നങ്ങളുo.
വരണ്ട മണ്ണ് രക്തമയമാണ്!
മനസ്സ് പോലെ വിഷമയവുo!
എങ്കിലുo കിളിർക്കാൻ കൊതിക്കുന്ന
കുറേ ചപലമോഹങ്ങളുണ്ട് .
മണ്ണിലല്ല...
മനസ്സിൽ.
കാമാർത്തിയിൽ കടഞ്ഞ
ശരീരങ്ങളുണ്ട് ,
രമിക്കുവാൻ കൊതിക്കുന്ന
ബ്രഹ്മചാരികളുണ്ട്,
രാ്രതിയെ പ്റണയിക്കുന്ന
കൂമനുണ്ടുള്ളിൽ,
പിന്നെ.......
മണമുണ്ട് ചുറ്റിലും....
പൂവിൻ്റെയല്ല....
പുഴുവരിച്ച സ്വപ്നങ്ങളുടെയും,
വെയിലെരിച്ച മോഹങ്ങളുടെയും,
ചിതലരിച്ചൊരാത്മാവിൻ്റെയും,
വെന്തുമരിച്ചൊരുച്ചവെയിലെൻ്റയും
നിത്യ നിരാമയനിർവൃതി
പേറിയൊരു സുഗന്ധമാണ്

വിരക്തിയാണ്....
വെറുപ്പാണ്.....
മോഹങ്ങളെത്തിന്ന് വയർ
നിറച്ച കാലത്തിനോട്

അറപ്പാണ്.....
ദേഷ്യമാണ്.....
സമയത്തിനെത്തിന്ന് മടി
പിടിച്ചൊരെന്നോട്
വിരഹo വച്ചു നീട്ടിയ നിന്നോട്
നിന്നെപ്പ്റണയിച്ചൊരെന്നോട്
അച്ചുതണ്ടിൽ കറങ്ങുന്നൊരീ
ഭൂമിയോട്
നമ്മെപ്പഴിക്കുന്ന,
വയറുവീർത്തൊരാമാശയത്തോട്

അനുകമ്പയാണ്,
വിശപ്പിനോട്,
വിടരാനൊരുങ്ങുന്ന പൂവിനോട്,
മുഗ്ധമാം നിൻ്റെ പ്രണയത്തിനോട്,
സ്വപ്നങ്ങളെറിഞ്ഞു തന്ന
നീല നിറമുള്ള പുലരിയോട്,
ചോര ചാലിച്ചു മരണത്തിലേയ്ക്കു
ചാടി മരിച്ച സായന്തനങ്ങളോട്.
നിന്നെയെനിക്കു തന്നൊരി
ന്നലെയുടെ ഹൃദയശുദ്ധിയോട്

നിലയ്ക്കാത്തൊരമർഷമാണ്!
നിന്നെയറിയാൻ വെെകിയൊ
രെൻ്റെ മനസ്സിനോട്,
നിന്നെപ്പുണരാൻ വെമ്പുന്ന
മരണത്തിനോട്,
നിന്നിൽ നിന്നകലാൻ പറഞ്ഞ
കാലത്തിനോട്,
എന്നിൽ വീണുരുകിത്തിള
യ്ക്കുന്ന കാമത്തിനോട്,
നന്മ നീട്ടാത്ത വേനലിനോട്,
പുഴ തിന്ന മഴയോട്,
മരം തിന്ന മഴുവിനോട്,
മഴു പിടിച്ച മനസ്സിനോട്
ഇപ്പോൾ,
ഓർമ്മകളുടെ ചില്ലകളിൽ
കടവാവലുകളുടെ കൂടാണ്
ഓർക്കുമ്പോഴിരുട്ടുo....
വാവലുകൾ തിന്നുവളർന്ന
തെൻ്റെ സ്വപ്നങ്ങളാണ്,
പെറ്റിട്ട വയറിൻ്റെ മോഹങ്ങളുo,
കെെപിടിച്ചെഴുതാൻ പഠിപ്പി
ച്ചൊരച്ഛൻ്റെ സ്വപ്നങ്ങളും
ഒടുവിലോർമ്മയിലെരിയുന്നതു
ഞാൻ തന്നെയാണ്...

Sunday, April 17, 2011

ദൈവം

ഒരു നിലാവിണ്റ്റെ മധ്യത്തിലും
ഒരു കിനാവിണ്റ്റെയന്ത്യത്തിലും
ഒരു കരിന്തിരിനാളത്തിലും
പ്രതീക്ഷയായ്‌ എത്തുന്നു ദൈവം

വസന്തം വരുവാന്‍ കാതോര്‍ക്കുന്ന
ഋതുപ്പക്ഷിതന്‍ ശ്വാസനാളത്തിലും
അണുവിന്‍ സ്പന്ദനം മുഴങ്ങുന്നോരു
വിറയാര്‍ന്ന കാറ്റിലും

മഴമേഘച്ചിറകു വിരിച്ചാടിയെത്തുന്ന
മണിപ്പന്തലിട്ടൊരിടവമാസത്തിലും
കരയുവാന്‍ നേരത്തു പൊട്ടിത്തകര്‍ച്ചയായ്‌
എത്തിനോട്ടമായ്‌
വന്നെത്തുന്ന തുലാത്തിലും
സുഗന്ധം പേറി വീണ്ടും തിരിച്ചെത്തുമാ
വസന്തത്തിണ്റ്റെ യൌവ്വനത്തിലും
തുലാസു വച്ചളന്നു തിട്ടപ്പെടുത്തുമാ
ശിശിരശിഖരങ്ങള്‍ക്കു കനം വയ്ക്കുമ്പോഴും

അണ്റ്റാര്‍ട്ടിക്കയിലും
ഇങ്ങറബിക്കടലിലും
ചുംബിച്ചുതീര്‍ക്കാത്ത
സുനാമിത്തിരക
ളാടുന്നൊരിണ്റ്റോനേഷ്യ
തന്‍ തീരങ്ങളിലും
കള്ളിയാം കടലമ്മ തന്‍
ചിരിച്ചെപ്പിലും
നാളെയുടെ നാളമായ്‌.....
ഇന്നു നീ അറബിക്കടലിണ്റ്റെയറ്റത്തു കത്തിയമരുമ്പോള്‍
കിഴക്കു പിന്നെയൊരു തിരി തെളിച്ചു സന്ധ്യ മറയുമ്പോ
ളായിരം കുംങ്കുമച്ചെപ്പുതട്ടിയുടച്ചു നീ നിദ്ര തന്‍ പൂമൊട്ടു
വിടര്‍ത്തുമ്പോഴും
വിഷസര്‍പ്പങ്ങള്‍ ഫണങ്ങള്‍ വിടര്‍ത്തുന്ന
കാളിന്ദിയാം കിനാത്തീരങ്ങളിലും

ക്രിഷ്ണനെന്നും.....
ക്രിസ്തുവെന്നും....
അള്ളാഹുവെന്നും.....
വിളിപ്പേരു ചൊല്ലി
പല ജാതിയായ്‌
പല വേഷമായ്‌
പല നാമമായ്‌
പല നാട്യങ്ങളില്‍
അവനവനരങ്ങു നിറഞ്ഞാടി
കോട്ട കൊത്തളങ്ങള്‍ തട്ടിത്തകറ്‍ത്ത്‌
പല നിറ ക്കൊടിക്കൂറകള്‍ നാട്ടി
ഹന്ത തന്‍ രക്തപുഷ്പങ്ങള്‍ പേറി
സോദരഹ്റിദയത്തിലാഴ്ത്തിയ
കഠാരതന്നഗ്രത്തു ചിതറിയ ചോരയിലും
കരുണ കൈമോശം വന്നൊരാ മനസ്സുകളില്‍
നീ നളെയുടെ പ്രതീക്ഷയായ്‌
സ്നേഹമായ്‌.....
ത്യാഗമായ്‌.....
ദൈവമായ്‌ എത്തുമെന്നശിപ്പു ഞാന്‍


Saturday, April 25, 2009

കഷ്ടം ഏഷ്യാനെറ്റ്‌

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന രണ്ടാമത്തെ പറ്റിക്കല്‍ പരിപാടി ഇന്നു കഴിയുന്നു.കേരളത്തിലെ ജനങ്ങള്‍ വിഡ്ഡികളാണെന്നു തെളിയിച്ചുകൊണ്ട്‌ പരിപാടിയുടെ അവസാനം കണ്ട്‌ കൊണ്ട്‌ ഞാന്‍ ഇതെഴുതുംബോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.നല്ലതുപോലെ പാടിയ പല പാട്ടുകാരെയും ഒഴിവാക്കിക്കൊണ്ട്‌ ജഡ്ജസ്സായി ഇരുന്നു ഈ പരിപാടിയില്‍ എന്തെങ്കിലും ഒക്കെ സംഗതികള്‍ ഇതില്‍ നടന്നിട്ടുണ്ട്‌ എന്നു നമുക്കുറപ്പിക്കാം.ചില കലാകാരന്മാരെ മാത്രം ഫൈനലിലെത്തിക്കാന്‍ ജഡ്ജസ്‌ കാണിച്ച ആത്മാര്‍ത്ഥതയെ ഞാന്‍ അഭിനന്തിക്കുന്നു.കഷ്ടം എന്തിനിങ്ങനെ കാശുണ്ടാക്കാന്‍ വേണ്ടി ഒരു പരിപാടി......

Thursday, August 21, 2008

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍

വളരെ മനോഹരവും അന്തോഷഭരിതവുമായ ഒരു ഹര്‍ത്താല്‍ ദിനം കൂടി ഇന്നലെ കടന്നു പോയി.പ്രായോഗികമായി ഇതു സന്തോഷഭരിതമാകുന്നതു നമ്മുടെ നേതാക്കന്മാര്‍ക്കും ഗവണ്‍മന്റ്‌ ജീവനക്കാര്‍ക്കുമാണു.കാരണം അവരാണല്ലോ ജോലിയിലും നീതിയിലും കള്ളത്തരം കാണിക്കുന്നതു.

അനുസരിക്കേണ്ടതായ ഇന്ത്യന്‍ നിയമത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നമ്മുടെ രണ്ടുമൂന്നു മന്ത്രിപ്രമുഖര്‍ തിരുവനന്തപുരത്തിന്റെ വീഥികളെ രാജവീഥികളാക്കിക്കൊണ്ടു ഹെല്‍മെറ്റുപയോഗിക്കാത്ത ബൈക്കില്‍ യാത്ര ചെയ്യുന്ന മനോഹരമായ ദ്രിശ്ശ്യങ്ങള്‍ നാം മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ കണ്ടു.ഇത്രയും നാണം കെട്ട രീതിയില്‍ പരസ്യമായ നിയമലംഘനം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ അവര്‍ സഞ്ചരിച്ച വഴികളില്‍ മുഴുവന്‍ നിന്ന് സല്യൂട്ടടിച്ച പോലീസേമാന്മാര്‍ക്കെന്തു നടപടികളെടുക്കാന്‍ കഴിയും.
എന്തേ?????
അത്തരം ആശങ്കാജനകമായരീതിയില്‍ നമ്മുടെ നിയമവാഴ്ച അധ:പതിച്ചോ?

കൊല്ലത്തെ ട്രാഫിക്ക്‌ റൗണ്ടുനു സമീപം രാവിലെ മുതല്‍ രാത്രി വരെ നിന്നു ഹെല്‍മെറ്റില്ലാതെ വരുന്നവരെ മാത്രം പിടിച്ചു പെറ്റിയടിക്കുന്ന ഒരു വനിതാ പോലീസുദ്യോഗസ്ഥയുണ്ടു.!!
അത്‌ നിയമം
എന്തേ ??
മന്ത്രിമാര്‍ക്കു ഹെല്‍മെറ്റിടാത്ത്‌ വാഹനത്തില്‍ യാത്ര ചെയ്യാം എന്നു നിയമമുണ്ടോ??

മറ്റൊരു സ്ഥലത്തു, നമ്മുടെ കൊല്ലം ജില്ലയില്‍ മുന്‍പേ പറഞ്ഞ സ്ഥലത്ത്‌ ബഹുമാനപ്പെട്ട പോലീസേമാന്മാരുടെ മുന്നില്‍ വച്ച്‌ ഒരു ഓട്ടോറിക്ഷയുടെ മുന്നിലെ ചില്ല് എറിഞ്ഞുടച്ച സമരാഹ്വാനിയായ സാമുഹ്യദ്രോഹിയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ സമരാനുകൂലികള്‍ പോലീസ്‌ ജീപ്പ്പില്‍നിന്നും ബലമായി അയാളെ മോചിപ്പിച്ചുകൊണ്ടുപോകുന്ന അസുലഭ മനോഹരമായ ദ്ര്യ്ശ്യവും നമ്മള്‍ കണ്ടു.
ഇനി നിങ്ങള്‍ ആലോചിക്കൂ !!!!!
ഇത്രയും പേക്കൂത്തു ലോകത്തെവിടെയെങ്കിലും നടക്കുമോ?
ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ ഇതു നടക്കൂ

ഹര്‍ത്താല്‍ എന്ന ആയുധത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നുള്ള പഠനമാണു നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തിലെ പ്രമുഖ ഗുണ്ടകളെവച്ചു നടത്തുന്നത്‌.ഇതിന്റെ പരീക്ഷണന്‍ഹളായി മാറുന്നു ഒരോ ഹര്‍ത്താലും..

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
പിന്നെന്തു കേരളീയന്‍.??
അതുകൊണ്ട്‌....

ഹര്‍ത്താല്‍ എന്ന പ്രബുദ്ധമായ ആശയത്തെ ഇനിയും ഉയരങ്ങളിലേയ്ക്കെത്തിക്കാനുള്ള ആശയപരവും ആരോഗ്യപരവുമായ ഉന്നമനം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.അതോടൊപ്പം ഇനിയുള്ള ഹര്‍ത്താലുകള്‍ വിജയിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക്‌ പോലീസ്‌ വാഹനങ്ങള്‍ വിട്ടുകൊടുത്തു കൂടെ?
(അതുണ്ടെങ്കിലും പോലീസുകാര്‍ക്ക്‌ വല്ല്യ പ്രയോജനം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല)
കൂടെ തോക്കുകളും കണ്ണീര്‍വാതകവും കൊടുക്കണം.
ചെന്നു കേറട്ടെന്ന്....!!!
ആരുടെ നെഞ്ചത്ത്‌...?
നാട്ടുകാരന്റെ നെഞ്ചത്തേയ്കല്ലേന്ന്???
ആര്‍ക്കു ഛേദം???
നമ്മുടെ ആള്‍ക്കാരല്ലേ?

ഇതൊക്കെക്കൂടിയാകുംബോള്‍ ഹര്‍ത്താല്‍ ഒന്നു ജോറാകും.
പിന്നെ ആരെങ്കിലും ഒക്കെ ചാകും.
അങ്ങനെയുള്ള സമയത്തു പാടാനല്ലേ നമ്മള്‍ ഒരുപാടു പാട്ടുകള്‍ എഴുതുവച്ചിരിക്കുന്നത്‌.
അങ്ങനെയും നമുക്കു കുറെ രക്തസാക്ഷികളെ കിട്ടൂല്ലേന്ന്....
അന്നേരം നമുക്കു പാടാം"
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ്‌ പൊലിക്കവെ
നഷ്ടമാര്‍ക്ക്‌ ചത്തവന്റെ വീട്ടുകാര്‍ക്ക്‌
അതിന്റെ പേരില്‍ തീര്‍ക്കും നമ്മല്‍ വോട്ട്ബാങ്കുകള്‍"

Sunday, August 10, 2008

എന്റെ പ്രണയം

അവള്‍ എന്നും അങ്ങനെയായിരുന്നു.സാഹിത്ത്യകാരന്മാര്‍ പറയുന്നതുപോലെ അടുക്കുംതോറും അകലുന്ന പ്രതിഭാസം.
എങ്കിലും ഞാനവളെ പ്രണയിച്ചു..............
സ്നിഗ്ദവും മുഗ്ദവുമായ പ്രണയം.
സ്വപ്നങ്ങള്‍ കൊണ്ടും പ്രതീക്ഷകള്‍ കൊണ്ടും എന്റെ ഹൃദയത്തില്‍ ഞാനവള്‍ക്കൊരു സ്വര്‍ണ്ണക്കൊട്ടാരം തീര്‍ത്തു.
പലപ്പോഴും ഞാനവളോടു ചോദിക്കുമായിരുന്നു....അവള്‍ എന്നിലേയ്ക്‌ വരുന്ന ദിവസത്തേപ്പറ്റി.
ഒരിക്കലും മറുപടി തരാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല...
അല്ലെങ്കില്‍
നിന്നിട്ടില്ല..
ഒരിക്കല്‍....
കര്‍ക്കിടകത്തിനും മുന്‍പേ.....
ഇടവത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ഒരു സായഹ്നത്തില്‍
അംബലത്തിന്റെ ആലിഞ്ചുവട്ടില്‍ വച്ച്‌ അവള്‍ എന്നോടു പറഞ്ഞു...
"ഞാനൊരിക്കലും നിന്റേതാവില്ല" എന്ന്

അതിനവള്‍ പറഞ്ഞ ന്യായം

"നീ പഴഞ്ചനാണ` മോഡേണാവാന്‍ നിനക്കു കഴിയില്ല.....
ഞാനോ...
ആധുനികലോകത്തിലൂടെ ഊളിയിട്ടിറങ്ങുന്ന പുത്തന്‍ പ്രവണതകളുടെ പര്യായവും......
അനുഭൂതികളുടെ ലോകത്തിലേയ്ക്കു പാറിപ്പറക്കാന്‍ കൊതിക്കുന്നവളാണു ഞാന്‍...
നിന്നില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ചാറ്റിങ്ങും ബീയര്‍ പാര്‍ലറുകളും നൈറ്റ്‌ ക്ലബ്ബുകളുമാണു എന്റെ ഫേവറൈറ്റ്സ്‌.
വിര്‍ജിനിറ്റിയെപ്പറ്റി ഞാന്‍ ബോതര്‍ ചെയ്യുന്നതേയില്ല.......
ഇനി പറയു......
നിനക്കെന്നെ വേണോ.....???

ചുണ്ടിനടിയില്‍ കിടന്ന ലഹരി ചവച്ചു തുപ്പിക്കൊണ്ടവള്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍....
അവളുടെ മുഖത്തേയ്ക്കു നോക്കി

ഭോഗത്രിഷ്ണമാത്രമുള്ള ആധുനിക കാലത്തിന്റെ മുഖത്തേയ്ക്‌..........
പിന്നെ
പതുക്കെ തിരികെ നടന്നു

"ഇല്ല എനിക്കൊരിക്കലും ഈ കാലഘട്ടത്തിലൂടെ ഇവര്‍ക്കൊപ്പം നടക്കാന്‍ കഴിയില്ല.

Thursday, April 19, 2007

കാണാത്ത സ്വപ്നം

ആരോ വാതിലില്‍ മുട്ടിവിളിക്കുന്നു.
ഞാനുറങ്ങുകയായിരുന്നു.....
എന്റെ ഉരക്കത്തിനൊരു പേരുണ്ട്‌ "സേവ"
വെറും സേവയല്ല കുംഭകര്‍ണ്ണസേവ
അത്തരത്തിലുള്ള സേവയില്‍ ഞാന്‍ ഏര്‍പ്പെട്ടിരിക്കുംബോള്‍ ദേ വീണ്ടും മുട്ട്‌
ഡും ഡും ഡും
ഭാഗ്യം
കൊളിങ്ങ്ബെല്ലില്ലാത്തത്‌ ചിലപ്പോഴൊക്കെ ഒരനുഗ്രഹം തന്നെ
ഇല്ലെല്‍ ഈ പണ്ടാരക്കാലന്മാര്‍ അതേല്‍ ഞെക്കി 'ക്രീ.......ന്ന്
വച്ച്‌ ഒള്ള കറണ്ടെല്ലാം കളഞ്ഞെനെ.ആളില്ലാത്ത വീടാനെണ്‍ഗില്‍
ഇവന്മാര്‍ അരമണിക്കൂറെങ്കിലും
ഇതേല്‍ ഞെക്കി ബില്ല് കൂട്ടിയിട്ടേ പോകൂ.

മുട്ടിന്റെ ആഘാതം കൂടി.....കൂടെ വിളിയും
അണ്ടൂരാനേ........അണ്ടൂരാനേ.........ആളില്ലേ........
ഞാന്‍ ഉറക്കച്ചടവോടെ ഉണര്‍ന്നു."ആരാടാ പോത്തുകളെ ഈ കൊച്ചു
വെളുപ്പാങ്കാലത്ത്‌ വന്നു കതകുചവിട്ടിപ്പൊളിക്കുന്നേ"???
എന്ന് ചോദിക്കണം എന്നു തോന്നിപ്പോയി
പക്ഷേ.....ശബ്ദം പുറത്തെയ്ക്കു വരുന്നില്ല.
പതിവായി രാവിലെ 10 മണിക്കുണരാറുള്ള ഞാന്‍ രാവിലെ
6 മണിക്കെഴുന്നേറ്റാലുള്ള കുഴപ്പത്തെപ്പറ്റി അപ്പോഴാണു ഞാന്‍
മനസിലാക്കിയത്‌.ഞാന്‍ റൂമിലെ ലൈറ്റിട്ടു.
ഇപ്പോള്‍ കതകിലെ മുട്ടിനു ഒരു ദിനോസരിനൊളം പോന്ന
വെയിറ്റുണ്ട്‌.അമ്മ രാവിലെ അംബലത്തില്‍ പൊയിക്കാണും.
ഞാന്‍ കതകിനടുത്തെത്തി......ചോദിച്ചു
ആരാ.....തൊണ്ട ഇടറി ഞാന്‍ ചോദിച്ചു
അണ്ടൂരാനേ.............ഏതൊ കൊരാങ്ങന്‍ തൊണ്ടകീറി ഒരു വിളി
സത്യത്തില്‍ ഞാന്‍ കതകിന്റെ കുറ്റി അറിയാതെ തുറന്നുപോയി

അതിരാവിലെ വാതിലിനു മുന്നില്‍ ഗുണ്ടകളെപ്പോലെ
മൂന്നുപേര്‍.
ആ മൂന്നംഗസംഖ്യ എന്നെ നോക്കി ഒന്നു ചിറഞ്ഞു.
"എന്തോന്നു ഉറക്കമാടേ അണ്ടൂരാനേ?
ഞങ്ങള്‍ എത്ര നേരമായിട്ട്‌ കിടന്നു വിളിക്കുന്നു
സത്യത്തില്‍ ഇങ്ങനെയൊരു ഗതികേട്‌ ഞങ്ങള്‍ക്ക്‌ വന്നല്ലോന്ന്
ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ചിന്തിച്ചുപോയി...കഷ്ടം..!"
ഞനൊന്നും മിണ്ടിയില്ല, കാരണം മറ്റൊന്നുമല്ല.ഒന്ന് രാവിലെ
ഉറക്കമെഴുന്നേറ്റിട്ട്‌ ഒന്ന് മുഖം പോലും കഴുകിയിട്ടില്ല.രണ്ട്‌
ഈ തടിയന്മാരെങ്ങാനും എദുത്തിട്ട്‌ രാവിലെ പെടച്ചാലോ.
ഉള്ളില്‍ തങ്ങിനിന്ന ഉള്‍ഭയത്തോടെ ഞാന്‍ പറഞ്ഞു
"നിങ്ങള്‍ അകത്തേയ്ക്കു വരൂ"
"ഞങ്ങളെ അങ്ങനെ ഇരുത്താനൊന്നും നോക്കണ്ട...
ഞാന്‍ പുറത്തേയ്ക്കുവരാന്‍ താമസിച്ചതിന്റെ പരിഭവമെന്നൊണം മുഖത്ത്‌ നീരസമുള്ളപോലെ
എനിക്കു തോന്നി ആ വാക്കുകള്‍.ഞനൊന്നും പറഞ്ഞില്ല.അവര്‍ അകതേയ്കുവന്നു പൂമുഖത്തുണ്ടായിരുന്ന് പഴയ ചൂരല്‍കസേരകളില്‍ സ്ഥാനം പിടിച്ചു.
"നിങ്ങളിരിക്ക്‌ ഞനൊന്നു മുഖം കഴുകി തിരികെ വരാം." ഞാന്‍ പറഞ്ഞു
"ശരി അങ്ങനെയാകട്ടെ"
അമ്മയൊടു ചായയ്കു പരഞ്ഞു ഞാന്‍ തിരികെ വന്നു മൂവര്‍ക്കും അഭിമുഖമായി ഇരുന്നു.
ആ വന്നകൂട്ടത്തില്‍ നദുവത്തിരുന്നയാള്‍ പറഞ്ഞുതുടങ്ങി.
"അതെ അണ്ടൂരാനെ ഞങ്ങളെ വല്ല പരിചയവുമുണ്ടോ"
ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
ഇവനേതെടാ എന്നര്‍ത്ഥത്തില്‍ അവര്‍ പരസ്പരം നോക്കി.
എന്റെ പേരു "വിശ്വപ്രഭ" നടുവത്തെ ചേട്ടന്‍ സ്വയം പരിചയപ്പെടുത്തി
"എന്റെ പേരു കൊടകരപുരാണം" ഇടത്തേയറ്റത്തിരുന്നയാള്‍
"ഞാന്‍ വക്കാരിമഷ്ട" വലത്തേയറ്റ്ം പറഞ്ഞു
ഞാന്‍ പതുക്കെ കസേരയില്‍ നിന്നും എഴുന്നേറ്റു
എന്റെ മുഖത്ത്‌ അദ്ഭുതങ്ങളുടെ വേലിയെറ്റങ്ങല്‍ നടക്കുന്നത്‌ ആ മൂവര്‍ക്കും പിന്നിലായി
വചിരുന്ന അലമാരയുടെ കണ്ണടിചില്ലിലൂടെ ഞാന്‍ കണ്ടു.
"ഭഗവാനെ ഇവര്‍.............
വിശ്വപ്രഭ.......കൊടകരപുരാണം.......വക്കാരിമഷ്ട.........
മലയാള ബ്ലൊഗുചരിത്രത്തിലെ ഇതിഹാസങ്ങള്‍...........
മലയാളബ്ലൊഗുകള്‍ക്ക്‌ ഒരു കനകസിംഹാസനം ഒരുക്കിയ മഹാസാരഥികള്‍............"
ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞുപോയി.
"എടോ അണ്ടൂരാനെ.....താനെന്താ ചാടിയെഴുന്നെറ്റതു....ഇരിയെടോ അവിടെ."
കൊടകര എന്റെ കയ്യില്‍പിടിച്ചിരുത്തി.
"അല്ല ഞാന്‍............" മുറിഞ്ഞ വാക്കുകള്‍ എന്റെ നാവിന്തുംബില്‍ നിന്നും
ഊര്‍ന്നിറങ്ങി.
ഞങ്ങള്‍ക്കിടയിലെ അദ്ഭുതനിമിഷങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ടു അമ്മയുടെ ചായ എത്തി.
"അമ്മാ ഇവരെ അറിയ്യോ" ഞാന്‍ അമ്മയൊടു ചൊദിച്ചു.
"ഇല്ല ആരാ ഇവരൊക്കെ?"
അമ്മാ അന്നൊരിക്കല്‍ അമ്മ മാത്രുഭൂമിപത്രം വായിച്ച്‌ ബ്ലൊഗുകള്‍ എന്താണെന്ന് ചൊദിച്ചതോര്‍മമയുണ്ടൊ? വാരന്ധ്യപ്പതിപ്പിലുണ്ടായിരുന്ന ലേഖനം ഓര്‍ക്കുന്നില്ലേ അമ്മ?
"അതെ ഓര്‍ക്കുന്നുണ്ട്‌ അതും ഇവരുമായുള്ള ബന്ധം എന്താ?"
"ആ ബ്ലോഗുചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭന്മാരില്‍ ചിലരാണിവര്‍."
അമ്മയ്ക്ക്‌ ഈ വിഷയത്തിലൊന്നും വലിയ പിടിയില്ലാത്തതിനാല്‍ അമ്മ അവരെ നോക്കീ ചിരിച്ചു
"അമ്മാ ഇത്‌ കൊടകരപുരാണം, അത്‌ വിശ്വപ്രഭ അങ്ങേ അറ്റത്തിരിക്കുന്നത്‌ വക്കാരിമഷ്ട."
അമ്മ അവരെ നോക്കി തൊഴുതു
അവര്‍ തിരിച്ചും
"ശരി നിങ്ങള്‍ സംസാരിച്ചിരിക്ക്‌" എന്ന് പറഞ്ഞ്‌ അമ്മ അകത്തേയ്ക്കു പോയി
"അപ്പോഴെ അണ്ടൂരാനെ നമുക്ക്‌ വിഷയത്തിലേയ്ക്ക്‌ കടക്കാം.
ഞങ്ങള്‌ വന്നത്‌ നിങ്ങളുടെ പുതിയതായി തുടങ്ങിയ ഒരു ഉണക്ക ബ്ലോഗുണ്ടല്ലോ.അതു കണ്ടിട്ടാ.അതൊന്നു നിര്‍ത്തിയാല്‍തന്നെ വലിയ ഉപകാരം.ഇത്തരം അറുബൊറന്‍ സാധനങ്ങളൊക്കെ എഴുതിപ്പിടിപ്പിച്ച്‌ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്‌" വിശ്വപ്രഭ ഉറക്കെത്തന്നെ പറഞ്ഞു.
ഞാന്‍ നാണിച്ചുപോയി,ഇവര്‍ ഈ രാവിലെ വന്ന് എന്നെ....ശ്ശൊ...ഈ ബ്ലോഗുകളൊന്നും
തുടങ്ങണ്ടായിരുന്നു.
വിശ്വപ്രഭ നിര്‍ത്തിയിടത്തൂന്നെന്നവണ്ണം കൊടകര പറഞ്ഞുതുടങ്ങി
"അതേ.....ഈ അണ്ടൂരാന്‍...കിണ്ടൂരാന്‍ എന്നൊക്കെ പറഞ്ഞ്‌ ആള്‍ക്കാര്‍ക്കിടയില്‍ എട്ടരത്തട്ടിപ്പ്‌ നടത്താനാണോ നിങ്ങളുടെ ഭാവം?
ഒന്നാമത്‌ ഞങ്ങളൊക്കെ രാത്രിമുഴുവന്‍ ഉറക്കം കളഞ്ഞ്‌ ഇരുന്ന് കുത്തിക്കുറിച്ച്‌ ഉണ്ടാക്കുന്ന കഥകളും മറ്റും അടിച്ച്‌ മാറ്റി അവരുടെ ബ്ലോഗുകളില്‍ കൊടുത്ത്‌ വലിയ കലാകാരന്മാരായി ഞെളിഞ്ഞു നടക്കുന്ന കാലമാണ്‌.ഒടുവില്‍ ഞങ്ങൊളൊക്കെ ചൊറിയും കുത്തിനടക്കേണ്ട ഗതികേടാ...
അതുകൊണ്ട്‌ എന്റെ മോന്‍ അങ്ങനുള്ള വല്ല പരിപാടിക്കുമാണ്‌ ഈ പണ്ടാരമടങ്ങിയ ബ്ലൊഗുതുടങ്ങിയതെംഗില്‍ അതിനുള്ള വെള്ളത്തില്‍ ഇത്തിരി കാപ്പിപ്പൊടി ചേര്‍ത്താല്‍ കാപ്പിയായിട്ട്‌ കുടിക്കാം.വളരെ വ്യക്തമായിപ്പറഞ്ഞാല്‍ "തടികേടാക്കണ്ട" മനസിലായോ?
കൊടകരയുടെ മുഖം ചുവന്നു തുടുത്തിരുന്നു.ഈയടുത്ത്‌ ചില മള്‍ട്ടിനാഷണല്‍ കമ്പനിക്കാരുടെ ബ്ലോഗുകളില്‍ ഇവരുടെ പലരുടെയും വര്‍ക്കുകള്‍ ഇവരുടെ അനുവാദമില്ലാതെ,ഒറ്റവാക്കില്‍ പറഞ്ഞാല്‍ മോഷ്ടിച്ച്‌ കൊടുത്തിരുന്നു.അതിനെപ്പറ്റിയുള്ള പുകിലുകള്‍ നടക്കുന്ന സമയമായതിനാലാകാം ഇവരൊക്കെ ഇത്രയും ചൂടായിപ്പറയുന്നതെന്നെനിക്കു തോന്നി-തോന്നലല്ല-

സത്യമാണ്‌
ഞാന്‍ എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ച്‌ അടുത്ത ആളിന്റെ മുഖത്തേയ്ക്ക്‌ നോക്കി.....
"അണ്ടൂരാനെ....ഇവര്‌ രണ്ടാളും പറഞ്ഞകണക്കല്ല ഞാന്‍ ഇയാളുടെ ഗുരു ഒക്കെത്തന്നെ പക്ഷെ
വൃത്തികേട്‌ കാണിച്ചാല്‍ ഞാന്‍ രണ്ടങ്ങട്ട്‌ ഇട്ടിട്ടേ സംസാരിക്കൂ.അക്കാര്യത്തില്‍ ഞാന്‍ ലേശം ചൂടനാ.അതുകൊണ്ട്‌ വളരെ ശ്രദ്ധിച്ചും കണ്ടുമൊക്കെ വേണം ബ്ലോഗാന്‍ ഇല്ലേല്‍ കൊടകര പറഞ്ഞപോലെ മൊന്റെ തടികേടാകും കൂടുതലൊന്നും പറയാനില്ല അതല്ല വളരെ നല്ലരീതിയിലാണ്‌ താങ്കളുടെ പ്രവര്‍ത്തനമെങ്കില്‍ നിങ്ങല്‍ക്ക്‌ എന്ത്‌ സഹായവും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കാം"
വക്കാരിമഷ്ട വളരെ ബലിഷ്ടമായി പറഞ്ഞു നിര്‍ത്തി.
"അപ്പോ വിശ്വേട്ടാ നമ്മളിറങ്ങുകയല്ലെ?" വക്കാരി ചൊദിച്ചു.
"ശരി ഇറങ്ങാം" വിശ്വേട്ടനും കൊടകരയും ഒരുമിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റു.
ഞാന്‍ ഇതികര്‍ത്തവ്യഥാമൂഢനായി മൂവരെയും മാറി മാറി നോക്കി....
എന്റെ നാവില്‍ നിന്നും വിറയലൊടുകൂടി വാകുകള്‍ പുറത്തുവന്നു
"ഞാന്‍........ഞാന്‍......മ...മറ്റുള്ളവരുടെ വര്‍ക്കുകള്‍.....മോഷ്ടിക്കില്ല.....
എ....ഞാന്‍ ...തെറ്റൊന്നും..ചെയ്യില്ല....."
എന്റെ പറച്ചില്‍ കേട്ട്‌ അവര്‍ക്ക്‌ ചിരിവന്നു
"എടോ ...താന്‍ പേടിക്കേണ്ടെടോ...ഞങ്ങളുടെ വിഷമം കൊണ്ടു പറഞ്ഞെന്നെ ഉള്ളു
താന്‍ വിഷമിക്കേണ്ട" വിശ്വേട്ടന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു...
അത്‌ കണ്ടപ്പൊള്‍ എനിക്ക്‌ ഇത്തിരി ആശ്വാസമായി
മൂന്നുപേരും എന്റെ തോളില്‍തട്ടി.........ഒരാശ്വസിപ്പിക്കലെന്നോണം
വക്കാരി പറഞ്ഞു "വിഷമിക്കേണ്ട ധൈര്യമായിട്ട്‌ നിങ്ങള്‍ക്കുള്ളതു പ്രകാശിപ്പിക്കാം,
നിങ്ങള്‍ എഴുതിയ ഒരു കഥയോ കവിതയോ മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ നിങ്ങള്‍
എന്തുചെയ്യും...അതു വരരുത്‌...അതുകൊണ്ട്‌ പറഞ്ഞെന്നേ ഉള്ളൂ"
"അതെ...അതെ...വക്കാരി പറഞ്ഞതാണു ശരി...."കൊടകര ചിരിച്ചുകൊണ്ടു പറഞ്ഞത്‌
എനിക്കൊരു വലിയ ആശ്വാസമായിതോന്നി.

മൂവരും പൂമുഖം കഴിഞ്ഞ്‌ പുറത്തേയ്ക്കിറങ്ങി
"അണ്ടൂരാനെ ഇത്‌ വളരെ പഴയവീടാനല്ലോ...
കൊള്ളാം നിങ്ങളുടെ വീടും പൂമുഖവും മറ്റും.ഇനി വരുംബോള്‍ കുറച്ചുനേരം
ഇവിടെ ചിലവഴിക്കണം അല്ലേ കൊടകരെ?" വിശ്വെട്ടന്‍ ചോദിച്ചു.
"അതെ അതെ " പൂമുഖവും മറ്റുംചുറ്റിനോക്കി കൊടകര പ്രതികരിച്ചു
"അല്ല രാവിലെ കാപ്പി കഴിച്ച്കോ?" ഞാന്‍ ചൊദിച്ച്കു
അതിനു മറുപടിയായി കാറിന്റെ ഡോറ്‌ തുറന്ന് അകത്തെയ്ക്ക്‌ കയറി ചിരിച്ചുകൊണ്ട്‌
വക്കാരി ചോദിച്ചു
"എന്താ അണ്ടൂരാനെ സമയം 7മണി ആകുന്നതല്ലേ ഉള്ളൂ.ഞങ്ങള്‍ക്കിത്തിരി ജോലി ബാക്കിയുണ്ട്‌.
ഇനി വരുംബൊ ആകാം"
മൂവരും കാറിനകത്തേയ്ക്കു കയറി
മൂവരും കൈവീശി യാത്രചൊദിച്ചു.അവര്‍ വന്ന നീലസാന്റ്രോകാര്‍ വീടിന്റെ മുറ്റം കടന്നു വിശാലമായ റോഡിലേയ്ക്ക്‌ ലയിച്ചു
ക്‌ ര്‍ ണീം.................................................
ഞാന്‍ ഞെട്ടിയെഴുന്നേറ്റു.
ഒരു മനൊഹരമായ സ്വപ്നത്തിന്റെ വാതില്‍ കൊട്ടിയടച്ചുകൊണ്ട്‌ എന്റെ റ്റൈം പീസ്‌ എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍ സമയം ക്ര്യത്യം 7 മണി ആയിരുന്നു...................
ഇത്‌ സത്യമോ....മിഥ്യയോ എന്നു ഞാന്‍ അംബരന്നു........................




(ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ്‌.വക്കാരി,കൊടകര,വിശ്വപ്രഭ തുടങ്ങിയ പ്രമുഖബ്ലോഗര്‍മാര്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ ഇത്‌ ബുദ്ധിമുട്ടായി തോന്നിയാല്‍ ഈ കഥ പിന്‍ വലിക്കാന്‍ ഞാന്‍ തയ്യാറാണു.അവരുടെ പേരുകള്‍ അവരോട്‌ അനുവാദം വാങ്ങതെയായതിനാല്‍ ക്ഷമിക്കണമെന്നപേക്ഷ)